ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാറി നില്‍ക്കണമെന്നോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.